തിരുവനന്തപുരം: സംസ്ഥാനത്തെ 90 ശതമാനം ബി.ജെ.പി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ബി.ജെ.പിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജര്‍ രവി. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളത്. മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂ. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബി.ജെ.പി നേതാക്കള്‍ എന്നും മേജര്‍ രവി ആരോപണമുന്നയിച്ചു. ബി.ജെ.പി സീറ്റിൽ ആര് പറഞ്ഞാലും മത്സരിക്കാനില്ലെന്നും ഒരു വേദിയിലും ബി.ജെ.പി നേതാക്കൾക്ക് വേണ്ടി ഇനി പ്രസംഗിക്കില്ലെന്നും മേജർ രവി പറഞ്ഞു.
താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി ഫോർ ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.